പീരുമേട് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

പീരുമേട്‌: ഗ്രാമപഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ് വിമത പ്രസിഡൻറ്. തിങ്കളാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച മുൻ പ്രസിഡൻറ് കൂടിയായ ടി.എസ്. സുലേഖ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച എ.ഐ.എ.ഡി.എം.കെയിലെ എസ്. പ്രവീണയെ പരാജയപ്പെടുത്തി. സുലേഖക്ക് ഒമ്പത് വോട്ടും പ്രവീണക്ക് എട്ട് വോട്ടും ലഭിച്ചു. വൈസ് പ്രസിഡൻറായിരുന്ന രാജു വടുതലയും സി.പി.എമ്മിനൊപ്പം ചേർന്ന് വൈസ് പ്രസിഡൻറ് സ്ഥാനം നിലനിർത്തി. കോൺഗ്രസിലെ പ്രശ്നങ്ങളെത്തുടർന്നാണ് സുലേഖ പ്രസിഡൻറ് സ്ഥാനം രാജിെവച്ചത്. പട്ടികജാതി വനിത സംവരണ സ്ഥാനമായ പ്രസിഡൻറ് പദവിക്ക് കോൺഗ്രസിൽ മറ്റ് അംഗങ്ങൾ ഇല്ലാത്തതിനാൽ എ.ഐ.എ.ഡി.എം.കെ അംഗം പ്രവീണയെ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയായിരുന്നു. കോൺഗ്രസ് അംഗങ്ങൾ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് സുലേഖ രാജിെവച്ചത്. രാജിക്കുശേഷം പ്രശ്ന പരിഹാരത്തിന് അനുരഞ്ജന ചർച്ച നടക്കുന്നതിനിടെ കോൺഗ്രസ് അംഗം ഒ.ജെ. അലക്സ് പഞ്ചായത്ത് ഓഫിസിൽ െവച്ച് സുലേഖയെ കൈയേറ്റം ചെയ്തത് പ്രശ്നം രൂക്ഷമാക്കി. ഇതോടൊപ്പം വൈസ് പ്രസിഡൻറായിരുന്ന രാജു വടുതലയും സി.പി.എമ്മിലേക്ക് മാറിയപ്പോൾ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിനു ശേഷം സി.പി.എം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.