വൈദ്യുതി കുടിശ്ശിക: വാട്ടർ അതോറിറ്റി വാഹനങ്ങൾ ജപ്തി ചെയ്തു

കോട്ടയം: രണ്ടരക്കോടിയുടെ വൈദ്യുതി കുടിശ്ശികയെത്തുടർന്ന് വാട്ടർ അതോറിറ്റി കോട്ടയം ഡിവിഷൻ ഓഫിസിലെ മൂന്ന് വാഹനം ജപ്തി ചെയ്തു. 2014 ജൂലൈ വരെ 2.69 കോടിയാണ് വൈദ്യുതി ബോർഡിന് നൽകാനുള്ളത്. പലതവണ നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച റവന്യൂ. റിക്കവറി വിഭാഗം തഹസിൽദാർ വി. ചന്ദ്രലേഖയുടെ നേതൃത്വത്തിലായിരുന്നു ജപ്തി. ബൊലേറോ, കാർ, ജീപ്പ് എന്നിവയാണ് ജപ്തി ചെയ്തത്. ഇതിൽ ജീപ്പ് ഓടിച്ചുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. മറ്റു രണ്ട് വാഹനങ്ങളും ആർ.ആർ തഹസിൽദാർ ഓഫിസിലേക്ക് മാറ്റി. എട്ട് വാഹനങ്ങൾ ജപ്തി ചെയ്യാനാണ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ, ആർ.സി ബുക്ക് പരിശോധിച്ചപ്പോൾ കോട്ടയം കലക്ടറേറ്റ് ഡിവിഷ​െൻറ ഉടമസ്ഥതയിലുള്ള മൂന്ന് വാഹനം മാത്രമേയുള്ളൂവെന്ന് കണ്ടെത്തിയതിനാൽ ബാക്കിയുള്ളവ ഒഴിവാക്കുകയായിരുന്നു. വൈദ്യുതി ചാർജ് അടക്കാനുള്ള തുക ചീഫ് ഓഫിസിൽനിന്ന് നൽകാത്തതിനാലാണ് കുടിശ്ശിക അടക്കാതിരുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ വിശദീകരിക്കുന്നു. 2014ൽ വൈദ്യുതി കുടിശ്ശികയെത്തുടർന്ന് ഒരു പമ്പ് ഹൗസി​െൻറ വൈദ്യുതിബന്ധം വിച്ഛേദിച്ചത് വിവാദമായിരുന്നു. ഇത്തരം നടപടികൾ ഇനി ഉണ്ടാവിെല്ലന്ന് അന്ന് സർക്കാർതലത്തിൽ തീരുമാനിച്ചിരുന്നതുമാണ്. മുട്ടമ്പലം വില്ലേജ് ഓഫിസർ ബിജു മാത്യു, റവന്യൂ ഇൻസ്പെക്ടർമാരായ ജോബി തോമസ്, കെ.ജി. ഷീലമ്മ, സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ബാലഗോപാൽ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.