മൂന്നാര്‍: പ്രതിയെ പിടികൂടാനെത്തിയ തമിഴ്‌നാട് പൊലീസിനെ ആക്രമിക്കുകയും തടഞ്ഞുവെക്കുകയും ചെയ്ത സംഭവത്തിൽ എസ്റ്റേറ്റ് ജീവനക്കാരനെതിരെ ദേവികുളം പൊലീസ് കേസെടുത്തു. കണ്ണന്‍ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റ് റൈറ്റർ ജയപ്രകാശിനെതിരെയാണ് (45) തമിഴ്‌നാട് പൊലീസിെൻറ പരാതിപ്രകാരം ദേവികുളം പൊലീസ് കേസെടുത്തത്. ജയപ്രകാശിെൻറ ഭാര്യ ചന്ദ്രയുടെ പരാതിയില്‍ തമിഴ്‌സെല്‍വത്തിനെതിരെയും (42) കേസുണ്ട്. മണിചെയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയപ്രകാശ് തമിഴ്‌നാട്ടില്‍നിന്ന് ജനുവരി 28ന് തമിഴ്‌സെല്‍വത്തെ തട്ടിക്കൊണ്ടുവന്നതാണ്. ഇയാളുടെ അക്കൗണ്ടില്‍നിന്ന് 92,000 രൂപയും എടുത്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌സെല്‍വത്തെ കാണാതെവന്നതോടെ ഭാര്യ മധുര സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇയാളെ തിരക്കി കേരളത്തിലേക്ക് പുറപ്പെട്ട പൊലീസുകാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് മര്‍ദിച്ച് ദേവികുളം പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്‌നാട് പൊലീസാണെന്ന് പറഞ്ഞെങ്കിലും രേഖകള്‍ കൈവശമില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ പൊലീസാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജയപ്രകാശിനെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ് 15 പേർക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.