മറയൂർ: . പഴനി-ശബരിമല തീർഥാടനപാതയിൽ പള്ളനാട് ഭാഗത്ത് റോഡരികിലുള്ള വീട്ടിലേക്കാണ് കാട്ടുപോത്ത് വീണത്. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റിലേക്ക് കയറിയ കാട്ടുപോത്താണ് ഷീറ്റ് പൊട്ടി താഴേക്ക് പതിച്ചത്. താമസക്കാരായ രാംകുമാർ, ഭാര്യ മേഖല, മാതാവ് സരസ്വതി എന്നിവർ സമീപത്ത് ബന്ധുവിെൻറ മരണവീട്ടിലായിരുന്നു. വീട്ടിൽനിന്ന് ശബ്ദം കേട്ട അയൽവാസികൾ വിവരം അറിയിച്ചതിനെ ത്തുടർന്നെത്തിയ രാംകുമാർ വീടിെൻറ മേൽക്കൂരയിലൂടെ നോക്കിയപ്പോഴാണ് കാട്ടുപോത്തിനെ കണ്ടത്. വീട് തുറന്ന ഉടൻ കാട്ടുപോത്ത് സുരക്ഷിതമായി റോഡിന് എതിർവശമുള്ള വനമേഖലയിലേക്ക് ഒാടിഞ്ഞു. വീട്ടിലകപ്പെട്ട കാട്ടുപോത്തിനെ കാണാൻ നൂറുകണക്കിനാളുകൾ തടിച്ചുകൂടി. സ്ഥിരമായി കാട്ടുപോത്തിെൻറ ആക്രമണം അനുഭവിച്ചുവരുന്ന പ്രദേശവാസികൾ വീടിെൻറ ഉടമക്കും താമസക്കാരനും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.