പരിശോധനക്കിടെ ഡോക്ടർക്ക് ചവിട്ട്; രോഗി അറസ്റ്റിൽ

ഗാന്ധിനഗർ (കോട്ടയം): പരിശോധനക്കിടെ ഡോക്ടറെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്ത രോഗി അറസ്റ്റിൽ. വയലാർ സ്വദേശി സച്ചിനെയാണ് (18) ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. തിരുവോണദിവസം അർധരാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. വാഹനാപകടത്തിൽപെട്ട സച്ചിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനക്കുശേഷം തലക്ക് പരിക്കേറ്റതിനാൽ സച്ചിനെ പ്രത്യേക ചികിത്സ പരിശോധന മുറിയിലേക്ക് മാറ്റി. അവിടെ പി.ജി ഡോക്ടറെത്തി രോഗിയെ നോക്കുന്നതിനിടെ രോഗിയുടെ കൂടെയെത്തിയ അനന്ദു (22) ഡോക്ടറെ അസഭ്യം പറഞ്ഞു. നിയന്ത്രണാതീതമായപ്പോൾ ജീവനക്കാരെത്തി അനന്ദുവിനെ മുറിയിൽനിന്ന് പുറത്താക്കിയശേഷം ഡോക്ടർ വീണ്ടും രോഗിയെ പരിശോധിക്കവേ സച്ചിൻ അസഭ്യം പറഞ്ഞ് ഡോക്ടറെ ചവിട്ടി. മറ്റ് ജൂനിയർ ഡോക്ടർമാർ ചേർന്ന് പിടിച്ചതിനാൽ ഡോക്ടർ താഴെവീണില്ല. തുടർന്ന് സി.ടി സ്കാനിങ്ങിന് നിർദേശിച്ച് രോഗിയെ 14ാം വാർഡിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർ പരാതി നൽകി. ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഡിസ്ചാർജ് ചെയ്ത ഉടൻ ഗാന്ധിനഗർ പൊലീസെത്തി സച്ചിനെ അറസ്റ്റ്ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.