ചിറ്റാർ: കിഴക്കൻ മേഖലയിൽ കനത്ത മഴ. ശബരിഗിരി പദ്ധതി പ്രദേശത്തെ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ ജലസംഭരണികളിൽ ജലനിരപ്പ് ഉയർന്നു. ഞായറാഴ്ച 31 ശതമാനമായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വർഷം ഈ ദിവസം 59.63 ശതമാനം ജലനിരപ്പുണ്ടായിരുന്നു. മൂന്നു ദിവസമായി പെയ്ത മഴയത്താണ് ഇത്രയും ഇലനിരപ്പ് ഉയർന്നത്. പദ്ധതി പ്രദേശത്തെ പ്രധാന ജലസംഭരണിയായ 981.45 മീറ്റർ ശേഷിയുള്ള കക്കി- ആനത്തോട് അണക്കെട്ടിൽ 955.301മീറ്ററും 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 965.75 മീറ്ററുമാണ് ജലനിരപ്പ്. കൊച്ചുപമ്പയിൽ 25 മില്ലിമീറ്ററും കക്കി- ആനത്തോട്ടിൽ 41 മില്ലിമീറ്ററും മഴ പെയ്തു. മൂഴിയാർ ശബരിഗിരി പവർ ഹൗസിൽ അഞ്ചാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണി നടക്കുകയാണ്. ഈ മാസം 30ന് പണി പൂർത്തീകരിക്കും. ശേഷിക്കുന്ന അഞ്ചു ജനറേറ്ററും പീക്ലോഡു സമയത്ത് പ്രവർത്തിക്കുന്നുണ്ട്. കാലവർഷം ശക്തമായെങ്കിൽ മാത്രമേ സംഭരണികളിലെ ജലനിരപ്പിൽ ഇനി ഉയർച്ചയുണ്ടാവുകയുള്ളു. വർഷങ്ങൾക്കു ശേഷമാണ് സംഭരണിയിലെ ജലനിരപ്പ് ഇത്രയധികം താഴുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.