പ്രതികൾ രക്ഷപ്പെട്ടത് അച്ചൻകോവിലാർ കടന്ന്

പന്തളം: പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിയ . ബൈക്ക് മോഷണക്കേസുകളിൽ പന്തളം െപാലീസ് കസ്റ്റഡിയിൽ വാങ്ങിയ കൊഴുവല്ലൂർ തലക്കുളത്തി കിഴക്കേതിൽ സുരേഷ് (20), മലയാലപ്പുഴ താഴം ചേറാടി ഷിബു ഭവനിൽ ഷിജു (20) എന്നിവരാണ് ഒമ്പതിന് പുലർച്ചെ ഒന്നോെട പന്തളം സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. സ്‌റ്റേഷനിൽനിന്ന് ചാടിയ പ്രതികൾ അച്ചൻകോവിലാറ്റിൽ കിടന്ന വള്ളമുപയോഗിച്ച് പുന്തല ശാരങ്ക്കാവ് വഴി മറുകരയിലെത്തി പിക് അപ് വാനിൽ മാവേലിക്കരയിലെത്തി. ഇവിടെനിന്ന് ഷിജുവിെൻറ ബന്ധുവീട്ടിലെത്തി അവിടെനിന്ന് 100 രൂപ കടം വാങ്ങി. തുടർന്ന് കായംകുളത്തെത്തിയ പ്രതികൾ ടിക്കറ്റെടുക്കാതെ ട്രെയിൻ കയറി സേലത്തെത്തി. ഇവിടെ ഉത്സവപ്പറമ്പിൽ കറങ്ങിനടന്ന പ്രതികൾ ഇവിടെനിന്ന് െചലവിനാവശ്യമായ പണം കണ്ടെത്തി. പിന്നീട് ഇവിടെനിന്ന് ഷിജുവിെൻറ അച്ഛെൻറ മധുരയിലുള്ള വീട്ടിലെത്തി തങ്ങുകയായിരുന്നു. ഈ സമയം എസ്.പി സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ഷാഡോ െപാലീസ് സംഘം തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ എത്തിയിരുന്നു. മധുരയിലെത്തിയ ഷിജു അമ്മയെ ഫോൺ ചെയ്തതായി പൊലീസ് പറയുന്നു. ഇതേ തുടർന്ന് മധുരയിലെത്തിയ പൊലീസ് സംഘം തമിഴ്നാട് പൊലീസിെൻറ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മധുരയിൽനിന്ന് പന്തളത്തെത്തിച്ച പ്രതികളെ എട്ടോളം മോഷണക്കേസുകളിൽ തെളിവെടുപ്പ് നടത്തിയ ശേഷം അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.