കനത്ത മഴ; മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടി; രണ്ടേക്കർ സ്ഥലത്തെ കൃഷി ഒഴുകിപ്പോയി

പോതമേട്ടിലും രണ്ടാംമൈലിലുമാണ് രാത്രിയോടെ ഉരുൾപൊട്ടലുണ്ടായത് മൂന്നാർ: മൂന്നാറിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. പോതമേട് ഇരുട്ടളയിലും രണ്ടാംമൈലിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വൻ ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിൽ പോതമേട്ടിലെ ചിറക്കൽ വീട്ടിൽ ജോയി എന്ന ജോസഫ്, രണ്ടാംമൈലിൽ നെറ്റിക്കാട്ടിൽ ബോസ്വൽ എന്നിവരുടെ കൃഷി ഒലിച്ചുപോയി. ഇരുവരുടെയും ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കിയ പാകമായ ഏലക്കയാണ് മഴവെള്ളപ്പാച്ചലിൽ ഒലിച്ചുപോയത്. സമീപത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചില്ല. വെള്ളിയാഴ്ച വൈകീട്ടാണ് മൂന്നാറിലും സമീപത്തും കാലവർഷം ശക്തിപ്രാപിച്ചത്. ശനിയാഴ്ച ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 80 മി.മീറ്ററാണ് മഴ രേഖപ്പെടുത്തിയത്. ഇതോടെ മൂന്നാറിലെ തോടുകൾ, പുഴകൾ എന്നിവിടങ്ങളിൽ നീരൊഴുക്ക് വർധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.