കാഞ്ഞിരപ്പള്ളി ടൗണില്‍ ഇന്ന് മുതല്‍ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. ബസ്സ്റ്റാന്‍ഡിന്‍െറ അറ്റകുറ്റപ്പണി, ദേശീയപാതയില്‍ ബസ്സ്റ്റാന്‍ഡിന്‍െറ കവാടത്തില്‍ ടൈല്‍ പാകല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സി.ഐ എം. മധു, എസ്.ഐ ഷിന്‍േറാ പി. കുര്യന്‍ എന്നിവര്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി പേട്ടക്കവല മുതല്‍ കുരിശുങ്കല്‍ വരെ വണ്‍വേ ഏര്‍പ്പെടുത്തും. മുണ്ടക്കയം ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആനത്താനം റോഡ് വഴി കുരിശുകവലയിലത്തെണം. മുണ്ടക്കയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ദേശീയപാത വഴി തന്നെ കടന്നുപോകണം. പൊന്‍കുന്നം, കോട്ടയം ഭാഗത്തേക്ക് മുണ്ടക്കയത്ത് നിന്നുവരുന്ന സര്‍വിസ് ബസുകള്‍ ഒഴികെയുള്ള ഭാരവണ്ടികളും ചെറു വാഹനങ്ങളും ഇരുപത്താറാംമൈല്‍, പട്ടിമറ്റം, മണ്ണാറക്കയം, കുന്നുംഭാഗം വഴി തിരിഞ്ഞു പോകണം. ടൗണില്‍ പേട്ടക്കവലയിലും കുരിശുകവലയിലും മാത്രമായിരിക്കും ബസ്സ്റ്റോപ്പ്. ഇരു ഭാഗത്തേക്കും പോകേണ്ട യാത്രക്കാര്‍ ഇവിടെനിന്നു ബസില്‍ കയറണം. ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കുകയില്ല. കുരിശ് ജങ്ഷന്‍ മുതല്‍ ഫയര്‍സ്റ്റേഷന്‍ വരെയും ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവ് വരെയും റോഡിന്‍െറ ഇരുവശത്തും പാര്‍ക്കിങ് പൂര്‍ണമായി നിരോധിക്കും. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള കയറ്റിറക്ക് പൂര്‍ണമായും നിരോധിക്കും. ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്നതിന് മുണ്ടക്കയത്തുനിന്നുവരുന്ന വാഹനങ്ങള്‍ പാറത്തോട്, പിണ്ണാക്കനാട് വഴി കടന്നുപോകണം. ബസ്സ്റ്റാന്‍ഡില്‍ തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റിങ് ചെയ്യും. ബസ്സ്റ്റാന്‍ഡിന്‍െറ കവാടത്തില്‍ രണ്ടു ഘട്ടങ്ങളിലായി 55 മീറ്റര്‍ ഭാഗത്താണ് ടൈല്‍ പാകുന്നത്. രാത്രിയും പകലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. ടൗണിലത്തെുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ആനത്താനം ഗ്രൗണ്ടില്‍ സൗകര്യമുണ്ടായിരിക്കും. ഗതാഗത പരിഷ്കാരത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ഷെമീര്‍, മെംബര്‍ നിബു ഷൗക്കത്ത്, ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാഫര്‍, എ.ഇ. നിസാമോള്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ മാത്യു ചാക്കോ വെട്ടിയാങ്കല്‍, ജോമി അക്കരക്കളം, ബസ് ഓണേഴ്സ് ഭാരവാഹികളായ അബ്ദുസ്സലാം തൈപ്പറമ്പില്‍, അനസ് തേനംമാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.