വെളിയം: പൂയപ്പള്ളി പഞ്ചായത്തിെൻറ കിഴക്കൻ അതിർത്തിയിെല ഓട്ടുമല -നെല്ലിപ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രം റോഡ് തകർന്നത് നാട്ടുകാരെ വലക്കുന്നു. ഓട്ടുമല കുന്നിൻമുകളിൽനിന്ന് ക്ഷേത്രംവരെയുള്ള ഒന്നര കിലോമീറ്ററിലെ ടാറിങ്ങാണ് തകർന്നത്. മെറ്റലും ടാറും ഇളകി കാൽനടപോലും ദുഷ്കരമാണ്. ഇതോടെ പ്രദേശത്തേക്കുള്ള വാഹന സഞ്ചാരവും നിലച്ചു. പഞ്ചായത്തിലെ കോഴിക്കോട്-കാറ്റാടി-നെല്ലിപ്പറമ്പ് വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡ് 10 വർഷം മുമ്പ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫണ്ടിൽനിന്നാണ് ടാറിങ് നടത്തിയത്. നിർമാണശേഷം ഒരുവിധ അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. റോഡിെൻറ ഇരുവശത്തുമായി അഞ്ഞൂറോളം കുടുംബങ്ങളാണുള്ളത്. ഓട്ടുമല കോളനി സ്ഥിതിചെയ്യുന്നതും റോഡ് വശത്താണ്. വാർഡുകളെ വേർതിരിക്കുന്ന അതിർത്തി റോഡായതിനാൽ തിരിഞ്ഞുനോക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്. നെല്ലിപ്പറമ്പ് ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകുന്ന റോഡ് മൈലോട് ഭാഗത്തുെവച്ച് കൊല്ലം-കുളത്തൂപ്പുഴ സ്റ്റേറ്റ് ഹൈവേയിൽ സംഗമിക്കും. അടിയന്തരമായി റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.