അഞ്ചാലുംമൂട്: ആഫ്റ്റര്‍കെയർ ഹോമില്‍ പെണ്‍കുട്ടികള്‍ മരിച്ചതറിെഞ്ഞത്തിയ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറോളം കെയര്‍ഹോമില്‍ കയറ്റാതെ പൊലീസ്. തെളിവുകള്‍ നശിക്കുമെന്ന കാരണം പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകരെ കയറ്റാതിരുന്നത്. എന്നാൽ, വിവിധ രാഷ്ട്രീയ നേതാക്കളെ യഥേഷ്ടം അകത്തുകയറ്റിയത് പ്രതിഷേധത്തിനിടയാക്കി. ഇന്‍ക്വസ്റ്റ് പൂര്ണമാക്കിയതിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കയറാന്‍ അവസരമൊരുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഇഞ്ചവിളയിലുള്ള ഗവ. ആഫ്റ്റര്‍കെയര്‍ ഹോം അന്തേവാസികളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കെണ്ടത്തിയതായി അറിഞ്ഞത്. ഇരുവരെയും കെട്ടിടത്തിെൻറ സ്റ്റെയര്‍കേസിലെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവമറിഞ്ഞതോടെ ആഫ്റ്റര്‍ കെയര്‍ഹോമിലേക്ക് ജനപ്രവാഹമായിരുന്നു. വിവരമറിെഞ്ഞത്തിയ അഞ്ചാലുംമൂട് പൊലീസ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കൊല്ലത്തുനിന്ന് സിറ്റി പൊലീസ് കമീഷണര്‍ അജിത ബീഗം എത്തി മേല്‍നടപടിക്ക് നേതൃത്വം നല്കി. ആഫ്റ്റര്കെയര്ഹോമില് ആകെ 85 അന്തേവാസികളാണ് ഉള്ളത്. ഇവരില്‍ ചിലര്‍ പഠനാര്‍ഥം വിവിധ ഹോസ്റ്റലുകളില്‍ താമസിക്കുകയാണ്. സംഭവദിവസം 62പേരാണ് ഉണ്ടായിരുന്നത്. കല്ലുംതാഴം സ്വദേശിനി ആഫ്റ്റര്കെയര്ഹോമിലെത്തിയതിന് ശേഷം ബന്ധുക്കളെ കാണാന്‍ അനുവാദം നല്‍കിയില്ലെന്നുള്ള ആരോപണം ശക്തമാണ്. പെണ്‍കുട്ടിയുടെ അമ്മയും മറ്റ് ബന്ധുക്കളും സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍.സി. വിശ്വനാഥന് ഉള്‍പ്പെടെയുള്ളവര്‍ പലപ്രാവശ്യം ആഫ്റ്റര്‍കെയര്‍ ഹോമില്‍ എത്തിയെങ്കിലും പെണ്‍കുട്ടിയെ കാണാന്‍ അവസരം നല്‍കിയില്ലെന്ന് വിശ്വനാഥന് പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, മഹിള അസോ. സംസ്ഥാന പ്രസിഡൻറ് സൂസന് കോടി, ബി.ജെ.പി ജില്ല പ്രസിഡൻറ് ഗോപിനാഥ്, സി.പി.എം സംസ്ഥാനസമിതി അംഗം കെ. വരദരാജന്, സി.പി.ഐ ജില്ല സെക്രട്ടറി അനിരുദ്ധന്, ദലിത് ഫെഡറേഷന് പ്രസിഡൻറ് പി. രാമഭദ്രന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍, ജില്ല പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരന്, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ചന്ദ്രശേഖരന്‍പിള്ള, ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവി എന്നിവര്‍ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.