ഇരവിപുരം: വഴിയോരക്കച്ചവടക്കാര്‍ക്ക് ലൈസന്‍സും സര്‍ട്ടിഫിക്കറ്റും നല്‍കാമെന്ന പേരില്‍ പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പരാതി. ദേശീയപാതക്കരികിലും മറ്റ് റോഡുകള്‍ക്കരികിലുമായി കച്ചവടം നടത്തുന്ന നിരവധി വ്യാപാരികളാണ് തട്ടിപ്പിനിരയായത്. എഴുകോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന സംഘടനയുടെ നോട്ടീസും രസീതും ഉപയോഗിച്ചാണ് പിരിവ്. വഴിയോരക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാമെന്ന പേരിലാണ് കച്ചവടക്കാരില്‍നിന്ന് സംഘം ആയിരക്കണക്കിന് രൂപ വാങ്ങുന്നത്. ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ ആരെയും പേടിക്കാതെ കച്ചവടം നടത്താമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ കച്ചവടക്കാരെ സമീപിക്കുന്നത്. കഴിഞ്ഞദിവസം തട്ടാമല സ്കൂളിന് സമീപം റോഡരികില്‍ കരിക്ക് വ്യാപാരം നടത്തുന്ന തട്ടാമല അഞ്ചാത്ത് പടിഞ്ഞാറ്റതില്‍ സിറാജുദ്ദീനില്‍നിന്ന് മുന്‍കൂറായി 750 രൂപ വാങ്ങിയിരുന്നു. സമീപത്തെ മറ്റൊരു കച്ചവടക്കാരനായ അഷ്റഫില്‍നിന്ന് സംഘം മുന്‍കൂറായി 100 രൂപയും വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.