ഇരവിപുരം: ദേശീയപാതയില്‍ പോളയത്തോട് മുതല്‍ കൊട്ടിയം വരെ നൂറോളം കുഴികള്‍. അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ഉമയനല്ലൂര്‍, വാഴപ്പള്ളി, പറക്കുളം, പോളയത്തോട് എന്നിവിടങ്ങളിലാണ് റോഡില്‍ കൂറ്റന്‍ കുഴികള്‍ രൂപപ്പെട്ടത്. അഞ്ചുവര്‍ഷമായി അറ്റകുറ്റപ്പണി ഇല്ലാത്തതിനാലാണ് ദേശീയപാതയില്‍ ഇത്രയേറെ കുഴികള്‍ ഉണ്ടാകാന്‍ കാരണമായത്. കുഴികള്‍ക്ക് ചുറ്റും ഇളകിക്കിടക്കുന്ന മെറ്റലുകള്‍ തെറിച്ച് വാഹനങ്ങളുടെ ചില്ലുകള്‍ പൊട്ടുന്നതും പതിവാണ്. ഉമയനല്ലൂര്‍ വാഴപ്പള്ളി ഭാഗത്ത് കുഴികള്‍ നിലവിലുള്ള സ്ഥലത്ത് തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ ഏറെയും. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും ദേശീയപാതയില്‍ സമ്പൂര്‍ണ ടാറിങ് നടത്തണമെന്നാണ് നിബന്ധന. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ടാറിങ് നടത്തുന്നതിന് നടപടികളായിട്ടില്ല. അടുത്തിടെ കൊട്ടിയം പറക്കുളത്ത് പത്തിലധികം പ്രാവശ്യം ദേശീയപാതാ അധികൃതര്‍ കുഴിയടപ്പ് നടത്തിയെങ്കിലും തൊട്ടുപിന്നാലെ കുഴികള്‍ രൂപപ്പെടുകയാണ്. അടുത്തിടെ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരന്‍ റോഡ് വൃത്തിയാക്കുന്നതിന് കോടതിയെ സമീപിക്കാന്‍ നടത്തിയ സര്‍വേയിലാണ് പോളയത്തോട് മുതല്‍ കൊട്ടിയം വരെ നൂറോളം കുഴികള്‍ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.