ബാലരാമപുരം: സിനിമാ ഷൂട്ടിങ് സംഘത്തിനുനേരെ ബാലരാമപുരത്ത് ആക്രമണം. ആര്‍.സി.സ്ട്രീറ്റിലെ സിനിമാക്കാരുടെ ലൊക്കേഷനായ വീട്ടില്‍ ബുധനാഴ്ച രാത്രി 9.30നാണ് സംഭവം. റാഫി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ റോഡില്‍ വാഹനമിട്ടത് പ്രദേശവാസിയായ യുവാവ് ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് യുവാവും സിനിമക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. ഇതത്തേുടര്‍ന്ന് യുവാവ് കൂടുതല്‍ പേരുമായത്തെി ഷൂട്ടിങ് സൈറ്റില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് സിനിമക്കാര്‍ ആരോപിച്ചു. അക്രമി സംഘത്തെക്കണ്ട് നായകനും നായികയും മറ്റുള്ള ആര്‍ട്ടിസ്റ്റുകളും വീട്ടില്‍ നിന്ന് നിലവിളിച്ച് ഇറങ്ങി ഓടി. നായികയും നായകനും ഓടിയത് സിനിമയുടെ ഭാഗമെന്ന് കരുതി നാട്ടുകാര്‍ നോക്കിനിന്നു. സംഭവത്തെ തുടര്‍ന്ന് സിനിമക്കാര്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കി. സിനിമക്കാരാണ് ആക്രമണം നടത്തിയതെന്ന് ഒരു വിഭാഗം ആരോപിച്ചു. ബാലരാമപുരം എസ്.ഐ. ടി. വിജയകുമാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.