സ്വകാര്യ മില്ലിലേക്ക് കടത്തിയ 28 ചാക്ക് റേഷനരി പിടികൂടി

പാരിപ്പള്ളി: അനധികൃതമായി സ്വകാര്യ മില്ലിലേക്ക് കടത്തിയ റേഷനരി പാരിപ്പള്ളി പൊലീസ് പിടികൂടി. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പാരിപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജീവന്‍ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തില്‍നിന്നാണ് 28 ചാക്ക് റേഷനരിയും മൂന്നു ചാക്ക് ഗോതമ്പും പിടികൂടിയത്. ഉമയനല്ലൂര്‍ സഞ്ജുഭവനില്‍ സാജന്‍ (30) പിടിയിലായി. മുഖത്തലയിലെ റേഷന്‍ കടയില്‍നിന്നാണ് അരിയും ഗോതമ്പും ലഭിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍ റെജിയുടെ നേതൃത്വത്തില്‍ സംഘം എത്തി പരിശോധന നടത്തി. ചാത്തന്നൂര്‍ എ.സി.പി എസ്. ശിവപ്രസാദ്, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി റെക്സ് ബോബി അര്‍വിന്‍, പരവൂര്‍ സി.ഐ വി.എസ്. ബിജു, പാരിപ്പള്ളി എസ്.ഐ എസ്. ജയകൃഷ്ണന്‍, അഡീഷനല്‍ എസ്.ഐ ചന്ദ്രശേഖരന്‍, എ.എസ്.ഐ മണിലാല്‍, സി.പി.ഒ സുഭാഷ്, ഷാഡോ പൊലീസുകാരായ ജയിന്‍, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.