കാവനാട്: തമിഴ്നാട്ടില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ കൃഷിയിടങ്ങള്‍ വെള്ളത്തിലായതോടെ പച്ചക്കറിവില ഉയര്‍ന്നു. തക്കാളിക്കും സവാളക്കും ഉള്ളിക്കും വില കുത്തനെ കൂടി. വരുംദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ വെള്ളം ഉയര്‍ന്നിരിക്കുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരാഴ്ച മുമ്പ് 40 രൂപയുണ്ടായിരുന്ന തക്കാളിക്ക് കിലോക്ക് 56 രൂപയാണ്. 32 രൂപയില്‍ കിടന്ന സവാളക്ക് 50 രൂപയായി. കൊച്ചുള്ളിയുടെ വില 40ല്‍നിന്ന് 60 ആയി. പാവൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ഇപ്പോള്‍ സവാള വരവ് നിലച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍നിന്നാണ് കുറഞ്ഞ വിലയ്ക്ക് സവാള എത്തിയിരുന്നതെന്ന് കച്ചവടക്കാര്‍ സൂചിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ പുണെയില്‍നിന്നുള്ള സവാളയാണ് മാര്‍ക്കറ്റിലത്തെുന്നത്. ഇതിന് വില അല്‍പം കൂടുതലാണ്. വെള്ളരി- 20, വെണ്ട- 24, അമര- 28, കാരറ്റ്- 44, ബീന്‍സ്- 50, ക്ളോസ്-26, പടവലം 22, ബീറ്റ്റൂട്ട് -38, മത്തന്‍ -14, മുരിങ്ങക്ക -30-55, കത്തിരിക്ക -28, ചേന -28, കിഴങ്ങ്- 28 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.