ദേശീയ സമ്പാദ്യ പദ്ധതി തട്ടിപ്പ്: കീഴടങ്ങിയ പ്രതി റിമാന്‍ഡില്‍

പരവൂര്‍: പോസ്റ്റോഫിസ് വഴിയുള്ള ദേശീയ സമ്പാദ്യ പദ്ധതിയില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തി ഒളിവില്‍ പോയ പ്രതി കീഴടങ്ങി. പരവൂര്‍ പോസ്റ്റോഫിസിലെ മഹിളാ പ്രധാന്‍ ഏജന്‍റായിരുന്ന പൂതക്കുളം കലയ്ക്കോട് അഭയത്തില്‍ ബിനുവാണ് (48) പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ജീവനക്കാരുടെ സഹായത്തോടെ 45 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയത് ഡിപ്പാര്‍ട്മെന്‍റുതല അന്വേഷണത്തില്‍ കണ്ടത്തെിയതിനത്തെുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയത്. ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലടക്കം ഒളിവില്‍ കഴിഞ്ഞുവന്ന ബിനു ഹൈകോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവരുകയായിരുന്നു. അപേക്ഷ പരിഗണിച്ച കോടതി കേസ് അന്വേഷിക്കുന്ന പരവൂര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി പോസ്റ്റല്‍ ഉദ്യോഗസ്ഥയായ സുനി ജോര്‍ജ് ഇപ്പോഴും ഒളിവിലാണ്. തിരിമറിക്ക് കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥനെ നേരത്തേ സ്ഥലം മാറ്റിയിരുന്നു. ഇടപാടുകാരില്‍നിന്ന് പിരിച്ചെടുത്ത തുക പോസ്റ്റോഫിസിലടക്കാതെയും കാലാവധി കഴിഞ്ഞ വിവരം ഇടപാടുകാരെ അറിയിക്കാതെ വീണ്ടും പണം പിരിച്ചുമാണ് തിരിമറി നടത്തിയത്. അറസ്റ്റ് ചെയ്ത ബിനുവിനെ പരവൂര്‍ മുന്‍സിഫ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.