കൊച്ചി: പള്ളികൾ ഉടൻ തന്നെ തുറക്കേണ്ടെന്ന എറണാകുളം-അങ്കമാലി അതിരൂപത അധികൃതരുടെ തീരുമാനത്തിന് പിന്നാലെ കോട്ടപ്പുറം രൂപതയും പള്ളികൾ അടച്ചിടാൻ തീരുമാനിച്ചു. ജൂൺ 30 വരെയാണ് ഇരു അതിരൂപതകളും പള്ളികൾ അടച്ചിടാൻ തീരുമാനിച്ചത്. വിശ്വാസികൾ ഇല്ലാതെ തന്നെ തിരുകർമങ്ങൾ നടക്കുമെന്നും കോട്ടപ്പുറം രൂപത മെത്രാൻ ബിഷപ് ജോസഫ് കാരിക്കശ്ശേരി അറിയിച്ചു. കൊച്ചി തിരുമല ക്ഷേത്രങ്ങളിലും കീഴേടം ക്ഷേത്രങ്ങളിലും ഭക്തരെ 30 വരെ പ്രേവശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കൊച്ചി തിരുമല ദേവസ്വം കമ്മിറ്റിയും അറിയിച്ചു. നേരത്തേ, പ്രാദേശിക സാഹചര്യം പരിഗണിച്ച്, 30 വരെ നിലവിലുള്ള സ്ഥിതി തുടരാനോ പള്ളികൾ തുറക്കാനോ ഉള്ള തീരുമാനം ഇടവകസംവിധാനങ്ങളുമായി കൂടിയാലോചിച്ച് എടുക്കാമെന്ന് വരാപ്പുഴ അതിരൂപത നിർദേശം നൽകിയിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിൽ ദേവാലയങ്ങൾ വ്യക്തിപരമായ പ്രാർഥനക്കായി തുറന്നിടാമെന്ന് അതിരൂപത െമത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആൻറണി കരിയിൽ സർക്കുലറിൽ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.