സ്വകാര്യ ബസിടിച്ച്​ വീട്ടമ്മയുടെ കൈയറ്റു

ഗുരുതര പരിക്കേറ്റ കിഴുമുറി ഇറമ്പിൽ ശശിയുടെ ഭാര്യ ഇന്ദിരയെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂത്താട്ടുകുളം: സ്വകാര്യ ബസിൻെറ മരണപ്പാച്ചിലിനെത്തുടർന്നുണ്ടായ അപകടത്തിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ കൈയറ്റു. കിഴുമുറി ഇറമ്പിൽ ശശിയുടെ ഭാര്യ ഇന്ദിരയുടെ (47) വലതുകൈയാണ് അറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.45ന് തിരുമാറാടിയിലായിരുന്നു അപകടം. നിർത്തിയിട്ട എറണാകുളം-തേക്കടി റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിന് അമിതവേഗത്തിൽ എത്തിയ ജീസസ് എന്ന സ്വകാര്യ ബസാണ് വീട്ടമ്മയെയും ഭർത്താവിനെയും ഇടിച്ചുവീഴ്ത്തിയത്. ബസിനടിയിൽപെട്ട വീട്ടമ്മയെ നാട്ടുകാരാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ വീട്ടമ്മയുടെ കൈ മുട്ടിൻമേൽവെച്ച് വേർപെട്ടു. തുടർന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽകോളജിൽ ശസ്ത്രക്രിയയിലൂടെ യുവതിയുടെ കൈ മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.