കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. ആമ്പല്ലൂർ കുലയേറ്റിക്കര തോട്ടറ കീച്ചെങ്കേരി വീട്ടിൽ ഭാനുവെന്ന അഭിഷേകിനെയാണ് (26) എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ശിക്ഷിച്ചത്. 2015 - 2016 കാലയളവിൽ പ്രതി 11 വയസ്സുകാരനെ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ടീച്ചറോട് കുട്ടി പറഞ്ഞതനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുളന്തുരുത്തി പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.