ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൻെറ തപാൽ വോട്ടുകൾ എണ്ണുക കലക്ടറേറ്റിൽ. ഇവിടെതന്നെയാകും മീഡിയ സൻെററും പ്രവർത്തിക്കുക. മറ്റുകേന്ദ്രങ്ങളിലെ കണക്കുകൾകൂടി കൂട്ടി ഫലപ്രഖ്യാപനം നടത്തുന്നതും വരണാധികാരിയായ കലക്ടർ ഇവിടെതന്നെയായിരിക്കും. ആദ്യം എണ്ണിത്തുടങ്ങുക തപാൽ വോട്ടുകളാണ്. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തീർന്നശേഷമേ വോട്ടുയന്ത്രത്തിലെ വോട്ടുകൾ എണ്ണാകൂ എന്ന് വ്യവസ്ഥയില്ല. എന്നാൽ, യന്ത്രത്തിലെ എണ്ണലിൻെറ അവസാന റൗണ്ടിന് തൊട്ടുമുമ്പുള്ള റൗണ്ട് ആരംഭിക്കും മുമ്പ് തപാൽ വോട്ടുകളുടെ എണ്ണൽ പൂർത്തിയായിരിക്കണം. തപാൽ വോട്ടുകൾ ഓരോ റൗണ്ടിലും അഞ്ഞൂറിലേറെ എണ്ണാറില്ല. സ്ഥലലഭ്യത അനുസരിച്ച് ഇതിന് കൂടുതൽ മേശകൾ ക്രമീകരിക്കാമെങ്കിലും ഇത് പരമാവധി നാലുവരെയാകാമെന്നാണ് വ്യവസ്ഥ. തപാൽ വോട്ടുകൾ വരണാധികാരിയുടെ മേൽനോട്ടത്തിലാണ് എണ്ണുന്നത്. ഇത്തവണ തപാൽ വോട്ട്, ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് തപാൽ വോട്ട് (ഇ.ടി.പി.ബി) എന്നിങ്ങനെ രണ്ടുതരം തപാൽ വോട്ടുകളാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.