പിറവം: വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ പൊലീസ് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ അറസ്റ്റ് ചെയ്തു. പാലാ ഡിപ്പോയിലെ കണ്ടക്ടർ എം. പ്രവീണിനെയാണ് (43) പിറവം പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിെൻറ മുന്നിൽ ഹാജരാക്കിയ കണ്ടക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടിന് പാഴൂർ മുല്ലൂപ്പടി ജങ്ഷനിലായിരുന്നു സംഭവം. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിക്കാണ് കഴിഞ്ഞദിവസം സീതത്തോട്-വൈറ്റില കെ.എസ്.ആർ.ടി.സി ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറിൽനിന്ന് മോശം അനുഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.