കൊച്ചി: യോഗ അസോസിയേഷൻ ഒാഫ് കേരള നടത്തുന്ന സ്പോർട്സ് യോഗ ഡിപ്ലോമ കോഴ്സിന് അംഗീകാരം നൽകിയതിനെതിരെ ഹൈകോടതിയ ിൽ ഹരജി. സൊസൈറ്റി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത സ്വകാര്യ അസോസിയേഷനായ യോഗ അസോസിയേഷൻ നടത്തുന്ന കോഴ്സിന് സർക്കാർ അംഗീകാരം നൽകിയെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും കാണിച്ച് കേരള യോഗ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.പി. അശോക്കുമാറാണ് ഹരജി നൽകിയത്. ഇവരുടെ ഡിപ്ലോമ കോഴ്സിനെ ബാച്ചിലർ ഒാഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസിന് തുല്യമായി തദ്ദേശ ഭരണവകുപ്പ് അംഗീകരിച്ചു. ഇതോടെ തദ്ദേശ ഭരണസ്ഥാപനങ്ങളിലും സർക്കാർ സ്കൂളുകളിലും യോഗ പഠിപ്പിക്കാൻ ഇൗ കോഴ്സ് കഴിഞ്ഞവർ യോഗ്യരായെന്നും ഇത്തരത്തിൽ അംഗീകാരം നൽകാൻ തദ്ദേശ ഭരണവിഭാഗത്തിന് അധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.