കേരള മീഡിയ അക്കാദമിയിൽ ജേണലിസം കോഴ്​സ്​

കൊച്ചി: സംസ്ഥാന സര്‍ക്കാറി​െൻറ കീഴില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആൻഡ് അഡ്വര്‍ടൈസിങ്, ടി.വി ജേണലിസം എന്നീ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻറ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സമൂഹമാധ്യമം തുടങ്ങി മാധ്യമപ്രവര്‍ത്തനത്തി​െൻറ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയുള്ള കോഴ്‌സാണ് ജേണലിസം ആൻഡ് കമ്യൂണിക്കേഷന്‍. പബ്ലിക് റിലേഷന്‍സ് ആൻഡ് അഡ്വര്‍ടൈസിങ് കോഴ്‌സ് സോഷ്യല്‍ മീഡിയ, വെബ് അഡ്വര്‍ടൈസിങ് എന്നിവക്കും പ്രാധാന്യമുള്ള രീതിയിൽ രൂപകൽപന െചയ്തതാണ്. ടെലിവിഷന്‍, റേഡിയോ, സമൂഹമാധ്യമം, കണ്‍വര്‍ജൻറ് മീഡിയ, മൊബൈല്‍ ജേണലിസം തുടങ്ങിയ മേഖലകളിലെ കാമറ, എഡിറ്റിങ്, പ്രൊഡക്ഷന്‍ തുടങ്ങി സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേണലിസം. കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരുവര്‍ഷം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദ കോഴ്‌സ് അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 2018 േമയ് 31ന് 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇൻറര്‍വ്യൂവി​െൻറയും അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷ കേന്ദ്രം ഉണ്ടാകും. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/ പട്ടികവര്‍ഗ / ഒ.ഇ.സി വിഭാഗക്കാര്‍ക്ക് 150 രൂപ. അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വിസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി നല്‍കണം. ചെക്കും ഫീസ് നല്‍കാത്ത അപേക്ഷകളും സ്വീകരിക്കില്ല. പൂരിപ്പിച്ച അപേക്ഷ ഫോറം 25ന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 30 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484 2422275, 2422068, 2100700. ഇ-മെയില്‍: keralamediaacademy.gov@gmail.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.