ആലപ്പുഴ: നിപ വൈറൽ പനി നിലവിൽ വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ അറിയിച്ചു. കർഷകർ ആശങ്കപ്പെടേണ്ടതില്ല. രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണം. വവ്വാലുകൾ കടിച്ചതായി സംശയിക്കുന്ന ചാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവർഗങ്ങൾ മനുഷ്യർ കഴിക്കുകയോ വളർത്തുമൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്. മൃഗങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം. സംസ്ഥാനതലത്തിലും ജില്ലതലത്തിലും രോഗവ്യാപനം തടയാനുള്ള നിരീക്ഷണസമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനും പൊതുജനങ്ങളുടെ സംശയദൂരീകരണത്തിന് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ആനിമൽ ഡിസീസ് എമർജൻസി കൺട്രോൾ (നിപ വൈറൽ പനി) ഹെൽപ് ലൈൻ നമ്പർ: 0471 2732151. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്രസർക്കാറിെൻറ ഉന്നതതല സംഘം പ്രശ്‌നബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. നാഷനൽ സെൻറർ ഫോർ കമ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ ഡോ. സുജീത് സിങ്, എപ്പിഡമിയോളജി വിഭാഗത്തിെൻറ തലവൻ ഡോ. എസ്.കെ. ജയിൻ, ഇ.എം.ആർ ഡയറക്ടർ ഡോ. പി. രവീന്ദ്രൻ, ജന്തുജന്യരോഗ വിഭാഗം തലവൻ ഡോ. നവീൻ ഗുപ്ത, സതേൺ റീജനൽ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി മേധാവി ഡോ. വെങ്കിടേഷ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് തലവൻ ഡോ. എം.കെ. പ്രസാദ്, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം ആലപ്പുഴ: അറബിക്കടലിനോട് ചേർന്ന് ന്യൂനമർദം ശക്തമാകുന്ന സാഹചര്യത്തിൽ അറബിക്കടലിെൻറ തെക്കുപടിഞ്ഞാറ് ഭാഗത്ത് ബുധനാഴ്ച വരെയും അറബിക്കടലിെൻറ മധ്യ-പടിഞ്ഞാറ് ഭാഗത്തും തീരപ്രദേശത്തും ബുധനാഴ്ച മുതൽ 26 വരെയും കടലിൽ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥ ഗവേഷണകേന്ദ്രം അറിയിച്ചു. 26 വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ ഗവേഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.