സജിയെ സ്ഥാനാർഥിയാക്കിയത് യോഗ്യനായതിനാൽ -വി.എസ് ചെങ്ങന്നൂർ: കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിെവച്ച വികസനപ്രവർത്തനങ്ങൾ ശക്തിയോടെയും വ്യാപകമായും മുന്നോട്ടുകൊണ്ടുപോകാൻ ഏറ്റവും യോഗ്യനായ ആളെന്ന നിലയിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി സജി ചെറിയാനെ ചെങ്ങന്നൂരിൽ നിർത്തിയതെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. രാഷ്ട്രീയ-സംഘടന രംഗത്ത് നിറഞ്ഞുനിൽക്കുമ്പോഴും സാമൂഹിക ജീവിതത്തിെൻറ എല്ലാ മേഖലകളിലും ഇടപെടുകയും ജനങ്ങൾക്ക് ആശ്വാസവും സഹായവും നൽകുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് സജി ചെറിയാൻ. 'മനുഷ്യത്വമായതൊന്നും എനിക്ക് അന്യമല്ല' എന്ന മാർക്സിെൻറ വാചകത്തിെൻറ അന്തഃസത്ത പൂർണമായും ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് സജി നടത്തുന്നതെന്നും വി.എസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.