കൊച്ചി: ബാലികയെ നാല് വർഷത്തോളം പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവ്. ചേന്ദമംഗലം സ്വദേശി ജോർജിനെയാണ് (58) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. വിവിധ വകുപ്പിൽ 16 വർഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. ഇതിനുപുറമെ 75,000 രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കിൽ 11മാസം അധിക തടവ് അനുഭവിക്കണം. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വടക്കേക്കര സി.െഎയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.