കൊച്ചി: ജില്ലയിലെ തെരുവുവെളിച്ചം പദ്ധതിയുടെ സുഗമ നടത്തിപ്പിന് മേല്‍നോട്ട സമിതി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട കുട്ടികെളയും വൃദ്ധെരയും മേനാരോഗികെളയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനും ജില്ല ശിശുസംരക്ഷണ ഓഫിസര്‍ കണ്‍വീനറുമായ സമിതിയില്‍ തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സൻ, സാമൂഹികനീതി വകുപ്പ് റീജനൽ അസിസ്റ്റൻറ് ഡയറക്ടര്‍, ജില്ല സാമൂഹികനീതി ഓഫിസര്‍, കലക്ടറുടെ രണ്ടുപ്രതിനിധികള്‍, ജില്ല പ്രബേഷന്‍ ഓഫിസര്‍, ജില്ല പൊലീസ് സൂപ്രണ്ട് പ്രതിനിധി, സിറ്റി പൊലീസ് കമീഷണര്‍ പ്രതിനിധി, ജില്ല മെഡിക്കല്‍ ഓഫിസര്‍, തെരുവോര പ്രവര്‍ത്തക അസോസിയേഷന്‍ ജില്ല ജനറല്‍ സെക്രട്ടറി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവര്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.