കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസിെൻറ വിചാരണ അന്തിമഘട്ടത്തിൽ. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരത്തിനുശേഷം പ്രതിഭാഗം സാക്ഷിവിസ്താരമാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതിയിൽ പുരോഗമിക്കുന്നത്. ഇത് പൂർത്തിയായാൽ അന്തിമവാദം കേൾക്കും. അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് വിസ്തരിച്ചത്. 38 പ്രതികളുള്ള കേസില്‍ 31ാം പ്രതി ശൈഖ് മെഹബൂബ് ഭോപാലില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഒളിവിലിരുന്ന രണ്ടുപ്രതികളിൽ ഒരാളായ അബ്ദുൽ സുബ്ഹാൻ ഖുറൈശിയെ അടുത്തിടെ എൻ.െഎ.എ പിടികൂടിയെങ്കിലും വിചാരണ പിന്നീടാണ്. ഇയാളെ ഇൗ ആഴ്ചതന്നെ കൊച്ചിയിലെത്തിക്കാൻ എൻ.െഎ.എ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവര്‍ ഒഴികെ 35 പ്രതികളാണ് വിചാരണ നേരിടുന്നത്. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ തീയതികളില്‍ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് ആയുധപരിശീലനം നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.