കൊച്ചി: കതിരൂർ മനോജ് വധക്കേസിെൻറ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികൾ നൽകിയ ഹരജി ഹൈകോടതി ഇൗമാസം 13ന് പരിഗണിക്കും. സംസ്ഥാന സർക്കാറിെൻറ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാണ് ഹരജിക്കാരുടെ വാദം. സംസ്ഥാന സർക്കാറിെൻറ അധികാരപരിധിയിലുള്ള കേസിൽ യു.എ.പി.എ ചുമത്തണമെങ്കിൽ സർക്കാറിെൻറ അനുമതി വേണമെന്ന ചട്ടം ലംഘിച്ചതായും ഹരജിയിൽ ചൂണ്ടിക്കാട്ടി. യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് അനുമതി നൽകാൻ നിയമ സെക്രട്ടറി ചെയർമാനായി 2009ൽ സമിതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിൽ ഈ സമിതിയോട് സി.ബി.ഐ അനുമതി തേടിയിട്ടില്ലെന്നും വ്യക്തമാക്കി നേരത്തേ സർക്കാറും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ, കേന്ദ്രത്തിെൻറ അനുമതി വാങ്ങിയാണ് യു.എ.പി.എ ചുമത്തിയതെന്നും സംസ്ഥാന സർക്കാറിെൻറ മുൻകൂർ അനുമതി വേണ്ടതില്ലെന്നുമാണ് സി.ബി.ഐയുടെ വാദം. നിലവിൽ സംസ്ഥാന സർക്കാറിെൻറ അനുമതി ലഭിച്ചിട്ടുണ്ടെന്നും സി.ബി.െഎ ചൂണ്ടിക്കാട്ടുന്നു. ആർ.എസ്.എസ് നേതാവായിരുന്ന മനോജിനെ 2014 സെപ്റ്റംബർ ഒന്നിന് സി.പി.എം പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഒക്ടോബർ 28ന് സി.ബി.ഐ ഏറ്റെടുത്ത കേസിൽ 2015 മാർച്ച് ആറിന് കുറ്റപത്രം നൽകി. സംഭവത്തിെൻറ ഗൂഢാലോചനക്കേസിൽ പി. ജയരാജൻ ഉൾപ്പെടെ ആറുപേരെ പ്രതിയാക്കി ആഗസ്റ്റ് 29നാണ് അനുബന്ധ കുറ്റപത്രം നൽകിയത്. ഇവ രണ്ടിലും പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റം സി.ബി.ഐ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.