കൂത്താട്ടുകുളം: . മൂവാറ്റുപുഴ മണ്ഡലം പ്രസിഡൻറ് അരുൺ പി. മോഹെൻറ വീട്ടിലെ ഗേറ്റിലാണ് വധഭീഷണി കത്തും റീത്തും സ്ഥാനം പിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച ഗേറ്റിൽ തൂക്കിയിട്ട നിലയിലാണ് കണ്ടത്. ഇത് മൂന്നാം തവണയാണ് വധഭീഷണി സന്ദേശം ലഭിക്കുന്നത്. കൂത്താട്ടുകളം സ്േറ്റഷനില്‍ പരാതി നല്‍കി. മാസങ്ങൾ മുമ്പ് ബി.ജെ.പി-സി.പി.എം സംഘർഷം നടന്ന സ്ഥലമാണ് പാലക്കുഴ. അന്ന് അരുണിെൻറ വീട്ടിലേക്ക് സി.പി.എം പ്രവർത്തകർ പെട്രോൾ ബോംബും കല്ലും എറിഞ്ഞ് കേടുപാടുകൾ വരുത്തിയിരുന്നു. മാറികയിൽ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന നിയമവിരുദ്ധ കെട്ടിട നിർമാണപ്രവര്‍ത്തനങ്ങൾക്ക് തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റിൽനിന്ന് സ്റ്റോപ് മെമ്മോ കൊടുപ്പിച്ചതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് ആക്ഷേപം. പൊലീസ് ഏകപക്ഷീയ നടപടിയാണ് കൈെക്കാള്ളുന്നതെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അജീഷ് തങ്കപ്പൻ പറഞ്ഞു. സംഭവത്തില്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.