തെരുവുനായ് ആക്രമണത്തിനിരയായ ബിജുവിന് നഷ്ടപരിഹാരം നല്‍കണം ^മനുഷ്യാവകാശ കമീഷന്‍

തെരുവുനായ് ആക്രമണത്തിനിരയായ ബിജുവിന് നഷ്ടപരിഹാരം നല്‍കണം -മനുഷ്യാവകാശ കമീഷന്‍ കൊച്ചി: തെരുവുനായ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ തൃശൂര്‍ കല്ലേറ്റുംകര സ്വദേശി പി.എസ്. ബിജുവിന് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെൻറ് സെക്രട്ടറി ഡോ. ജോർജ് സ്ലീബ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷെൻറ ഉത്തരവ്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ മൂന്നാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതത് തദ്ദേശ സ്ഥാപനങ്ങള്‍ 2017 മെയ് 31ന് മുമ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ട മാള ഗ്രാമപഞ്ചായത്ത് ഈ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍, സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെൻറ് ബിജുവിനു വേണ്ടി ഹൈകോടതിയെ സമീപിക്കുകയും ഒരു മാസത്തിനകം നഷ്ടപരിഹാര തുകയുടെ 50 ശതമാനം സര്‍ക്കാര്‍ നല്‍കാന്‍ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തുക നല്‍കേണ്ടത് അതത് തദ്ദേശ സ്ഥാപനമാണെന്ന് വാദിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസിെൻറ െബഞ്ച് തള്ളി. കമീഷന്‍ വിധി പ്രകാരം മാര്‍ച്ച് എട്ടിന് മുമ്പ് സര്‍ക്കാര്‍ ബിജുവിന് നഷ്ടപരിഹാരം നല്‍കണം. സംസ്ഥാന സര്‍ക്കാറും മാള ഗ്രാമപഞ്ചായത്തും തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെൻറ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.