ഇൗ യുവാക്കളുടെ മനസ്സിന് പത്തരമാറ്റ് തിളക്കം

ഹരിപ്പാട്‌: കളഞ്ഞുകിട്ടിയ പണവും സ്വർണവുമടങ്ങിയ ബാഗ് തിരിച്ചേൽപിച്ച് യുവാക്കൾ നാടിന് മാതൃകയായി. കാർത്തികപ്പള്ളി ജങ്ഷന് കിഴക്ക് തൃക്കുന്നപ്പുഴ-മാവേലിക്കര റോഡിൽ കിടന്ന് നങ്ങ്യാർകുളങ്ങര മണ്ണാംപറമ്പിൽ പടീറ്റതിൽ സുഭാഷിെൻറ മകൻ സുജിത്ത്, മണ്ണാംപറമ്പിൽ തെക്കതിൽ ഷംസുദ്ദീെൻറ മകൻ ഷിഹാസ്, ആനന്ദഭവനത്തിൽ ആനന്ദെൻറ മകൻ അഭിലാഷ് എന്നിവരാണ് മാതൃകയായത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് നാലര ലക്ഷം രൂപയും 15 പവൻ സ്വർണവുമടങ്ങിയ ബാഗ്‌ കിട്ടിയത്. മൊബൈൽ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, ഫോട്ടോകൾ എന്നിവയും ബാഗിലുണ്ടായിരുന്നു. ആധാർ കാർഡിനോടൊപ്പമുണ്ടായിരുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പള്ളിപ്പാട് അരണപ്പുറം കള്ളുഷാപ്പ് മാനേജർ തൃക്കുന്നപ്പുഴ പുത്തൻപറമ്പിൽ ശിവദാസെൻറതാണ് ബാഗെന്ന് മനസ്സിലായി. വിവരമറിഞ്ഞ് കാർത്തികപ്പള്ളി ജംഗ്ഷനിൽ തിരികെയെത്തിയ ശിവദാസനെ ബാഗ് തിരിച്ചേൽപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.