പറവൂർ: കുഞ്ഞിത്തൈ-ചെട്ടിക്കാട്, വാവക്കാട് - കുഞ്ഞിത്തൈ പാലങ്ങളുടെ സാമൂഹ്യ പ്രത്യാഘാതപഠനവുമായി ബന്ധപ്പെട്ട് പബ്ലിക് ഹിയറിങ് നടത്തി. വടക്കേക്കര ഗ്രാമപഞ്ചായത്തിൽ നടന്ന യോഗം പ്രസിഡൻറ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. സ്പെഷൽ തഹസിൽദാർ എൻ.എസ്.ബിന്ദു, പഠന യൂനിറ്റ് ചെയർപേഴ്സൻ മീന കുരുവിള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു. ജിഷ, അംഗങ്ങളായ സി.ബി.ബിജി, ശ്രീദേവി സനോജ്, ഷീബ അജൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, പഠന സംഘത്തിലെ അംഗങ്ങളായ കെ.യു. രജ്ഞിത്ത്, മരിയ ടെൻസി, സി.പി. ബിജു,വില്ലേജ് ഓഫിസർ ബിജു വർഗീസ് തുടങ്ങിയവരും പാലത്തിന് സ്ഥലം വിട്ടു നൽകേണ്ടവരും. 2010ലാണ് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നബാർഡ് 193 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. അപ്രോച്ച് റോഡുകൾക്ക് സ്ഥലം ലഭിക്കാതിരുന്നതിനെ തുടർന്ന് പദ്ധതി തുടക്കത്തിൽ തന്നെ നിലയ്ക്കുകയായിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ മുനമ്പം ഹാർബർ ഉൾപ്പെടെ തിരദേശ മേഖലയുമായി വടക്കേക്കര ഗ്രാമപഞ്ചായത്തിെൻറ തെക്കൻ മേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.