ആലപ്പുഴ: ഗോവധവും പശുക്കടത്തും ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഫാഷിസ്റ്റ് ശക്തികൾ മുസ്ലിം-പാർശ്വവത്കൃത ജനവിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുേമ്പാൾ കേന്ദ്രസർക്കാർ പുലർത്തുന്ന നിസ്സംഗതക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധിയെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ റിപ്പോർട്ടും പ്രമേയവും അവതരിപ്പിച്ചു. എ. ഖാജ ഹുസൈൻ നെന്മാറ, കെ.എസ്. അലി അക്ബർ പട്ടാമ്പി, എം. ഹബീബ് റാൻ, എ.കെ. അക്ബർ, ഇ. അബ്ദുൽ അസീസ്, എൻ. സുബൈർ, ഷറഫുദ്ദീൻ കല്ലറുവിള, ശൂരനാട് സൈനുദ്ദീൻ, വി.കെ. അബ്ദുൽ രാൻ ചെർപ്പുളശ്ശേരി, അബു പാലക്കാടൻ, ഷാനവാസ് പെരിങ്ങമല, സീനത്ത് ഇസ്മായിൽ, ഒ. ഖാലിദ്, ഇ. ഷാജഹാൻ, എ. കബീർ, നസീർ സീദാർ, എസ്. മുജീബ് റഹ്മാൻ, ഷരീഫ് പറങ്കാവിള, മുഹമ്മദ് റാഫി പാലക്കാട്, റഷീദ് റാവുത്തർ, ഖാജപ്പ പാലക്കാട്, ബീരാൻ പട്ടാമ്പി, കെ. ഷംസുദ്ദീൻ, എച്ച്. ഉമ്മർ പാലക്കാട്, കാസിം റാവുത്തർ പന്തളം, സാബു ഖാൻ പന്തളം, സത്താർ ഡയമണ്ട്, അബ്ദുൽ ഗഫൂർ പുതുനഗരം, അബ്ദുൽ സലാം കോട്ടയം, എം.എച്ച്. അനീസ് മാലിക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.