കൊച്ചി: മൊബൈൽ ഫോണിൽ ലഭിച്ച എസ്.എം.എസിെൻറ അടിസ്ഥാനത്തിൽ ബി.എം.ഡബ്ല്യു കാർ ലഭിക്കുമെന്ന് കരുതി 24,700 രൂപ അടച്ച വീട്ടമ്മക്ക് നഷ്ടപ്പെട്ട തുക കോടതി മുഖാന്തരം തിരികെ ലഭിക്കാൻ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കൊച്ചി സൈബർ ക്രൈം എൻക്വയറി സെൽ ഒാഫിസർക്കാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകിയത്. പാലാരിവട്ടം സ്വദേശിനി മിനിക്കാണ് തുക നഷ്ടമായത്. സ്വർണം പണയംവെച്ചാണ് മിനി തുക അടച്ചത്. കമീഷൻ സൈബർ സെല്ലിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരിയെ 3.35 കോടി രൂപ മതിപ്പുള്ള സമ്മാനത്തിന് തെരഞ്ഞെടുത്തു എന്നായിരുന്നു സന്ദേശം. തുടർന്ന് 24,700 രൂപ പറഞ്ഞ അക്കൗണ്ടിൽ മിനി അടച്ചു. ലെൻതാങ് വൈപ്പെ എന്നയാളുടെ അക്കൗണ്ടാണിതെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് 1,35,000 രൂപ അടക്കണമെന്ന സന്ദേശം ലഭിച്ചപ്പോഴാണ് പരാതിക്കാരി തട്ടിപ്പ് തിരിച്ചറിഞ്ഞത്. പരാതിക്കാരി രേഖകൾ സമർപ്പിക്കുന്ന മുറക്ക് അക്കൗണ്ട് ഉടമക്കെതിരെ െഎ.ടി ആക്ടും െഎ.പി.സി പ്രകാരവും ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് തുക തിരികെ ലഭിക്കുമെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.