നടി ആക്രമിക്കപ്പെട്ട കേസ്: രണ്ടാം പ്രതി രഹസ്യമൊഴി നല്‍കി; വധഭീഷണിയുണ്ടെന്നും പരാതി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിെനത്തുടര്‍ന്ന് മുഖ്യപ്രതി പള്‍സര്‍സുനിയെയും മറ്റ് ഏതാനും പ്രതികളെയും ഇയാൾക്കൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു നടിയെയും പള്‍സര്‍സുനിയെയും തനിക്ക് ഭയമാണെന്നായിരുന്നു മാര്‍ട്ടിെൻറ പ്രധാന മൊഴി. സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ പല കാര്യങ്ങളും വെളിപ്പെടുത്താന്‍ ധൈര്യമില്ലെന്നും ഇയാൾ മൊഴി നൽകിയതായാണ് സൂചന. സംവിധായകന്‍ കൂടിയായ നടനും നടിയും നേരേത്തമുതല്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നതായും ഭയംകൊണ്ടാണ് ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഇതോടെ പരാതി എഴുതി സമര്‍പ്പിക്കാനും സുനിയെയും മറ്റ് പ്രതികെളയും പുറത്തേക്ക് മാറ്റാനും കോടതി നിർദേശിച്ചു. അതിന് ശേഷം അടച്ചിട്ട മുറിയിലാണ് മാര്‍ട്ടിെൻറ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന് അനുകൂലമാണ് ഇയാളുെട മൊഴിയെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും വെളിപ്പെടുത്തിയത്. എന്നാല്‍, ഇവ സെഷന്‍സ് കോടതിയാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി, വധഭീഷണി സംബന്ധിച്ച് നടപടി കൈക്കൊള്ളാൻ പൊലീസിനോട് നിർദേശിച്ചു. മാര്‍ട്ടിന് വധഭീഷണിയുള്ളതായി പിതാവ് ആൻറണിയും അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.