കൊച്ചി: മൂന്ന് ദിവസം നീളുന്ന സി.പി.എം എറണാകുളം ജില്ല സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാകും. വി.വി. ദക്ഷിണാമൂർത്തിയുടെ പേരിലുള്ള സമ്മേളന നഗരിയായ ടൗൺഹാളിൽ രാവിലെ പത്തിന് മുതിർന്ന നേതാവ് എം.എം. ലോറൻസ് പതാക ഉയർത്തും. പ്രതിനിധി സേമ്മളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 17ന് വൈകുേന്നരം ടൗൺ ഹാൾ പരിസരത്ത് സാംസ്കാരിക സമ്മേളനം കവിത ലേങ്കഷ് ഉദ്ഘാടനം ചെയ്യും. 18ന് വൈകുന്നേരം മറൈൻ ഡ്രൈവിൽ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 20 ഏരിയ കമ്മിറ്റികളിലെ 354 പ്രതിനിധികളും 43 ജില്ല കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പെങ്കടുക്കുക. എറണാകുളം പപ്പൻചേട്ടൻ സ്മരക ഹാളിൽ ചരിത്ര പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിനു മുേന്നാടിയായ പതാക, കൊടിമര, ദീപശിഖ റാലികൾ വിവിധ േകന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിങ്കളാഴ്ച വൈകുന്നേരം മറൈൻഡ്രൈവിൽ സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ രോഗികൾക്ക് ചൊവ്വാഴ്ച പാർട്ടി അംഗങ്ങളുടെ വീടുകളിൽ നിന്ന് ശേഖരിച്ച പൊതി ചോറുകൾ വിതരണം ചെയ്യുമെന്ന് ജില്ല സെക്രട്ടറി പി. രാജീവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.