തിരുവനന്തപുരം: ഭൂമി വിവാദത്തില്‍ കുടുങ്ങിയ സീറോ മലബാര്‍ സഭയെ വിമര്‍ശിച്ച് ഡി.ജി.പി. ജേക്കബ് തോമസ്. സ്ഥലം വില്‍പനയിലെ കള്ളക്കളികളും നികുതിവെട്ടിപ്പുമാണ് 'അരമനകണക്ക്' എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് വ്യക്തമാക്കിയിരിക്കുന്നത്. സഭക്ക് ആകെ ഉള്ളത് മൂേന്നക്കറാണെന്നും അതില്‍ രേണ്ടക്കര്‍ 46 സെൻറ് വിെറ്റന്നും ജേക്കബ് തോമസ് പറയുന്നു. ഒമ്പത് കോടി കിട്ടിയെന്നും കിട്ടേണ്ട തുക 22 കോടിയാണെന്നും പറയുന്ന അദ്ദേഹം 13 കോടിയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെന്നും സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും വ്യക്തമാക്കുന്നു. കള്ളപ്പണക്കണക്ക് ശരിയാക്കുമെന്നും പാഠം മൂന്ന് എന്ന തലക്കെേട്ടാടെയുള്ള തെൻറ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ ഓഖി ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജിനെകുറിച്ചും സര്‍ക്കാർ പരസ്യങ്ങളെ വിമര്‍ശിച്ചും സമാനരീതിയില്‍ ജേക്കബ് തോമസ് രണ്ട് പോസ്റ്റുകള്‍ ഇട്ടിരുന്നു. ഈ ശ്രേണിയിലെ മൂന്നാമത്തെ പോസ്റ്റാണ് ഇത്. നേരത്തെ ഒരു പൊതുപരിപാടിയിൽ സർക്കാറിെൻറ പ്രവർത്തനത്തെ വിമർശിച്ചതിെൻറ പേരിൽ െഎ.എം.ജി ഡയറക്ടറായ ജേക്കബ് തോമസ് ഇപ്പോൾ സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.