ആലപ്പുഴ: കരാറുകാരുടെ പണിമുടക്ക് ആരംഭിച്ചതോടെ നഗരത്തിൽ വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണി മുടങ്ങി. കുടിശ്ശികയായി ലഭിക്കാനുള്ള 40 ലക്ഷം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കരാറുകാർ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. നിരന്തരം പൈപ്പ് പൊട്ടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന ആലപ്പുഴ നഗരത്തിൽ കരാറുകാരുടെ പണിമുടക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിഷയം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയെന്നും പണം ഉടൻ നൽകുമെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ആലപ്പുഴ കുടിവെള്ള പദ്ധതി സജീവമാണെങ്കിലും കുടിവെള്ള പ്രശ്നം നഗരത്തിൽ കീറാമുട്ടിയായി ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് കരാറുകാരുടെ പണിമുടക്ക് ആരംഭിച്ചത്. കുടിവെള്ള വിതരണം സുഗമമാക്കാനായി പുതിയതായി തുടങ്ങാനിരുന്ന ബ്ലു ബ്രിഗേഡർ സംവിധാനവും തുടക്കത്തിലെ പാളി. ടെൻഡർ ഏറ്റെടുക്കാൻ ആരും ഇതുവരെ വരാത്തതാണ് പ്രശ്നം. ഈ വരുന്ന വേനൽ കാലത്തും നഗരത്തിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്ന് ഉറപ്പാണ്. ഇപ്പോൾ നഗരത്തിൽ ഉണ്ടായിരുന്ന ആർ.ഒ പ്ലാൻറുകൾ നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള നാല് ആർ.ഒ പ്ലാൻറുകളാണ് പൂട്ടിക്കിടക്കുന്നത്. പ്രവർത്തിക്കുന്ന പ്ലാൻറുകളിൽ എല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.