കൊച്ചി: സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തിെൻറയും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെയും ആനുകൂല്യ തുകയും വാർഷിക വരുമാനപരിധിയും തമ്മിൽ വിവേചനമുള്ളതായി കാണിച്ച് കെ.എൽ.സി.എ സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും പിന്നാക്ക വിഭാഗ കമീഷനും പരാതി നൽകി. ഒ.ബി.സി വിഭാഗത്തിൽപെട്ട വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹരാകണമെങ്കിൽ 1 ലക്ഷം രൂപയാണ് വാർഷിക വരുമാനപരിധി. അതേസമയം അതേ കോഴ്സുകളിൽ തന്നെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭിക്കാൻ വാർഷിക വരുമാന പരിധി 2 ലക്ഷമാണ്. ഒ.ബി.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കും മുന്നോക്ക വിഭാഗ വിദ്യാർഥികളുടെതിന് സമാനമായ വാർഷിക വരുമാനപരിധി നിശ്ചയിക്കണമെന്നും, ഇരു വിഭാഗങ്ങളുടെയും സ്കോളർഷിപ് തുക സമാനമാക്കണമെന്നുമാണ് ആവശ്യം. കെ.എൽ.സി.എ പ്രസിഡൻറ് ആൻറണി നെറോണ, ജന. സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവരാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.