എം.ജി സർവകലാശാല വാർത്തകൾ

ൈപ്രവറ്റ് ബി.എ/ ബി.കോം അപേക്ഷ തീയതി കോട്ടയം: അഞ്ചും ആറും സെമസ്റ്റർ ബി.എ/ബി.കോം (ൈപ്രവറ്റ് രജിസ്േട്രഷൻ, സി.ബി.സി.എസ്.എസ്) പരീക്ഷകൾക്ക് ഫെബ്രുവരി 15വരെയും 50രൂപ പിഴയോടെ 16വരെയും 500രൂപ സൂപ്പർ ഫൈനോടെ 20വരെയും അപേക്ഷിക്കാം. സെമസ്റ്റർ ഒന്നിന് 20 രൂപവീതം അപേക്ഷഫോറത്തി​െൻറ വിലയായും 100രൂപ വീതം സി.വി ക്യാമ്പ് ഫീസായും െപ്രാവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 100 രൂപയും നിശ്ചിത പരീക്ഷ ഫീസിനൊപ്പം അടക്കണം. അപേക്ഷഫോം www.mgu.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫീസ് epay.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഇ-പേമ​െൻറായി അടക്കണം. അഞ്ചും ആറും സെമസ്റ്റർ ൈപ്രവറ്റ് രജിസ്േട്രഷൻ ബി.എ/ബി.കോം വിദ്യാർഥികൾ പരീക്ഷ അപേക്ഷയിൽ മൂന്ന് പരീക്ഷ കേന്ദ്രങ്ങൾ സൂചിപ്പിച്ച് അതിൽനിന്ന് സർവകലാശാല അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷയെഴുതണം. അപേക്ഷകൾ പരീക്ഷവിഭാഗം അസിസ്റ്റൻറ് രജിസ്ട്രാർക്ക് സമർപ്പിക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. ഒന്നാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/എം.സി.ജെ/എം.എസ്.ഡബ്ലു/എം.ടി.എ (2017 അഡ്മിഷൻ റഗുലർ/ 2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾക്ക് ഫെബ്രുവരി 12വരെയും 50രൂപ പിഴയോടെ 13വരെയും 500രൂപ സൂപ്പർഫൈനോടെ 14വരെയും അപേക്ഷിക്കാം. പ്രാക്ടിക്കൽ 2018 ജനുവരിയിൽ നടത്തിയ രണ്ടാംവർഷ ബി.എസ്സി നഴ്സിങ് (2015 അഡ്മിഷൻ റഗുലർ/2009-2014 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷയുടെ പ്രാക്ടിക്കലും വൈവാവോസിയും ഫെബ്രുവരി 14മുതൽ മാർച്ച് രണ്ടുവരെ തീയതികളിൽ സ​െൻറർ ഫോർ െപ്രാഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസി​െൻറ ഗാന്ധിനഗർ, പുതുപ്പള്ളി, പത്തനംതിട്ട, പാലാ, മണിമലക്കുന്ന്, നെടുങ്കണ്ടം കേന്ദ്രങ്ങളിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2017 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ തമിഴ് (സി.എസ്.എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 24വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 20വരെ അപേക്ഷിക്കാം. 2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ് മോഡൽ ഒന്ന്, രണ്ട് മൂന്ന് -2013നുമുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 24വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.