തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര അയ്യങ്കാളി റോഡിൽ . വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പിലായിരുന്നതിനാൽ ദുരന്തം ഒഴിവായി. തെക്കുമേൽ ജയൻ-ശാന്ത ദമ്പതികളുടെ ഓടിട്ട വീടാണ് പൂർണമായും തകർന്നത്. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് വീടിെൻറ മേൽക്കൂരയും ഭിത്തിയും തകർന്ന് നിലംപതിച്ചത്. ജയനും ശാന്തയും തെക്കുംഭാഗം ചൂരക്കാട് സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് വ്യാഴാഴ്ചതന്നെ ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ക്യാമ്പ് കഴിഞ്ഞാൽ എങ്ങോട്ട് മടങ്ങുമെന്നറിയാതെ ആശങ്കയിലാണ് കുടുംബം. പെയിൻറിങ് തൊഴിലാളിയാണ് ജയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.