കൊച്ചി: ഉദയംപേരൂർ സ്വദേശിനി ശകുന്തള കൊല്ലപ്പെട്ട സംഭവത്തിൽ മകളെ നുണ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ കോടതി തള്ളി. പരിശോധനക്ക് സന്നദ്ധമല്ലെന്ന് ശകുന്തളയുടെ മകൾ അശ്വതി അറിയിച്ച സാഹചര്യത്തിലാണ് പൊലീസിെൻറ ആവശ്യം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (എട്ട്) നിരാകരിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതിയിൽ ഹാജരായ അശ്വതി പരിശോധനകൾക്ക് വിസമ്മതം അറിയിച്ചത്. അശ്വതിയുടെ കാമുകനായിരുന്ന സജിത്താണ് ശകുന്തളയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അശ്വതിക്ക് കേസിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് ശാസ്ത്രീയ പരിശോധനക്ക് ശ്രമം നടത്തിയത്. 2016 സെപ്റ്റംബർ19നും 24നും ഇടയിൽ കൊല നടത്തിയെന്നാണ് പൊലീസിെൻറ സ്ഥിരീകരണം. ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിെൻറ പിറ്റേന്ന് സജിത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.