നഗരത്തിലെ തെരുവ് വിളക്കുകൾ ഉടൻ മിഴി തുറക്കും

ആലുവ: കരാർ വ്യവസ്ഥകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് ആലുവ നഗരത്തിൽ മാസങ്ങളായി അണഞ്ഞിരുന്ന തെരുവ് വിളക്കുകൾ ഇനി പ്രകാശിക്കും. വിളക്കുകൾ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും സ്വകാര്യ ഏജൻസിക്ക് കരാർ നൽകാൻ കൗൺസിലിൽ ധാരണയായി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിക്കും നഗരസഭക്ക് െചലവില്ല. പകരം കരാർ എടുക്കുന്ന ഏജൻസിക്ക് നഗരസഭ പ്രദേശങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാം. 25,000 ചതുരശ്ര അടി പരസ്യം സ്ഥാപിക്കുന്നതിനാണ് അനുമതി. ശിവരാത്രി മണപ്പുറത്തും പരസ്യം സ്ഥാപിക്കാം. മൂന്ന് വർഷത്തേക്കാണ് കരാർ. 20 വർഷത്തേക്ക് കരാർ നൽകണമെന്നായിരുന്നു ഏജൻസിയുടെ ആവശ്യം. പി.ഡബ്ല്യു.ഡി റോഡിലും ദേശീയപാതയിലും പരസ്യം സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കരാറുകാർ സ്വന്തം നിലയിൽ വാങ്ങണം. കഴിഞ്ഞ മാർച്ചിലാണ് കരാറുകാരുടെ കാലാവധി അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.