കളമശ്ശേരി: ദേശീയപാതയോരത്തെ നഗരസഭ ഡമ്പിങ് യാർഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് വാഹന യാത്രക്കാർക്കും പ്രദേശത്തുകാർക്കും ദുരിതമാകുന്നു. വീപ്പകൾ നിരത്തിവെച്ച് അതിൽ നിറച്ചാണ് മാലിന്യം കത്തിക്കുന്നത്. കത്തിത്തീരുന്നതനുസരിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ മാലിന്യം നിറച്ചുകൊടുക്കും. പൊതുജനങ്ങൾക്ക് ഏറെ ദുരിതം ഉണ്ടാക്കി കനത്ത വിഷപ്പുക ഉയർത്തിയാണ് മാലിന്യസംസ്കരണം. പ്ലാസ്റ്റിക് മാലിന്യം പൊതുനിരത്തിൽ കത്തിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് നഗരസഭ ആരോഗ്യ വിഭാഗം നിയമലംഘനം നടത്തുന്നത്. രണ്ടേക്കറോളം സ്ഥലത്തെ യാർഡിൽ നിറയെ മാലിന്യക്കൂമ്പാരമാണ്. ഇതിനിടയിലിട്ടാണ് പ്ലാസ്റ്റിക്മാലിന്യം സുരക്ഷ ക്രമീകരണങ്ങളില്ലാതെ കത്തിക്കുന്നത് . ചിത്രം ec5 plastic malinyam ദേശീയപാതയോരത്തെ കളമശ്ശേരി നഗരസഭ ഡമ്പിങ്ങ് യാർഡിൽ പ്ലാസ്റ്റിക് മാലിന്യം വീപ്പയിൽ ഇട്ട് കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.