ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം -കെ.പി. രാജേന്ദ്രൻ കൊച്ചി: കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നയങ്ങൾ തിരുത്തിക്കുന്നതിന് തൊഴിലാളി സംഘടനകളുടെ യോജിച്ച പ്രക്ഷോഭം എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപനയും സ്വകാര്യവത്കരണവും തകൃതിയായി നടക്കുകയാണ്. തൊഴിൽ നിയമങ്ങൾ തൊഴിലാളി വിരുദ്ധമായി മാറ്റുന്നു. എ.െഎ.ടി.യു.സി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി. രാജേന്ദ്രൻ. കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നവംബർ ഒമ്പത്, 10,11 തീയതികളിൽ ഡൽഹിയിൽ പാർലമെൻറിന് മുന്നിൽ നടക്കുന്ന മഹാ ധർണ ചരിത്ര സംഭവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. രാജു, സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. കൃഷ്ണൻ, ജെ. മല്ലിക, ജില്ല പ്രസിഡൻറ് കെ.കെ. അഷറഫ്, ജില്ല സെക്രട്ടറി കെ.എൻ. ഗോപി, ആർ. പ്രസാദ്, ടി. രഘുവരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.