എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം: ഒരുവർഷത്തിനുശേഷം സഹപാഠി പ്രതി

കോന്നി: ഒരുവര്‍ഷം മുമ്പ് സ്കൂളിൽ കുഴഞ്ഞുവീണ് എട്ടാം ക്ലാസുകാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സഹപാഠിയെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചു. റിപ്പബ്ലിക്കന്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന പോത്തുപാറ കുളത്തുമൺ സ്വദേശി പ്രകാശിെൻറ മകന്‍ അതുൽ പ്രകാശാണ് (13) മരിച്ചത്. 2016 ഫെബ്രുവരി 10ന് ഉച്ചക്ക് 1.30നായിരുന്നു സംഭവം. സ്കൂള്‍ മൈതാനിയില്‍ കളി കഴിഞ്ഞ് മടങ്ങിവന്ന അരുണ്‍ പ്രകാശും മറ്റൊരു വിദ്യാര്‍ഥിയുമായി സംഘട്ടനം ഉണ്ടായിരുന്നു. തുടര്‍ന്ന് കുഴഞ്ഞുവീണ അരുണിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2.30ഒാടെ മരിച്ചു. ഹൃദയസംബന്ധമായി നേരത്തേ അസുഖമുള്ള അരുണ്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. അതുലിെൻറ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് എസ്.ഐ കേസ് അന്വേഷിച്ചുവരുകയായിരുന്നു. അതിനിടെയാണ് കഴുത്തിലേറ്റ ക്ഷതം കാരണം ശ്വാസംമുട്ടിയാണ് അരുണ്‍ മരിച്ചെതന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത്. കൊലപാതകമാണെന്ന് വ്യക്തമായതോടെ ക്ലാസില്‍െവച്ച് അടിപിടിയുണ്ടാക്കിയ സഹപാഠിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.