കൊച്ചി: മെട്രോ യാത്രയിൽ ആദ്യദിവസം പാലാരിവട്ടത്തുനിന്ന് ഇടപ്പള്ളിക്ക് ടിക്കറ്റെടുത്ത് ആലുവയിലേക്ക് യാത്രചെയ്ത അമ്മയും മകനും സ്റ്റേഷനില്‍ കുടുങ്ങി. 15 മിനിറ്റോളമാണ് ഇവര്‍ സ്‌റ്റേഷനില്‍ കുടുങ്ങിയത്. ആദ്യ ദിവസമുണ്ടായ ഈ സംഭവം ആളുകൾക്ക് കൗതുകമായി. തിരിച്ച് ഇടപ്പള്ളിയില്‍ പോയി ഇറങ്ങണമെന്നായിരുന്നു ഗേറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥ പറഞ്ഞത്. പിന്നീട് പല ഉേദ്യാഗസ്ഥന്മാര്‍ക്ക് ടിക്കറ്റ് കൈമാറി പ്രശ്‌നം പരിഹരിച്ചെങ്കിലും കമ്പ്യൂട്ടര്‍ തടസ്സമായിനിന്നു. ഇതേത്തുടര്‍ന്ന് മാനുവല്‍ ഗേറ്റ് വഴിയാണ് ഇരുവരെയും പുറത്തിറക്കിയത്. ഏത് സ്റ്റേഷനിലേക്കാണോ ടിക്കറ്റെടുത്തത് അവിടെത്തന്നെ ഇറങ്ങണമെന്നതാണ് രീതി. സ്റ്റേഷൻ മാറിയിറങ്ങാൻ ശ്രമിച്ചാൽ ടിക്കറ്റ് ഗേറ്റിൽ പിടിവീഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.