കൊച്ചി: എല്‍.കെ.ജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പനങ്ങാട് സ്വദേശി റഷീദിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പ്രത്യേകം) കോടതി വെറുതെവിട്ടത്. 2015 ഡിസംബര്‍ ഒന്നിന് സ്കൂളില്‍നിന്ന് വാനില്‍ കൊണ്ടുവരുന്നതിനിടെ വാഹനം ഒതുക്കിനിര്‍ത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പീഡനത്തിരയായതായി പറയുന്ന കുട്ടി കോടതിയില്‍ ആരോപണം നിഷേധിച്ചതോടെയാണ് പ്രതിയെ വെറുതെവിട്ടത്. കുട്ടി ആരോപണം നിഷേധിച്ചതോടെ മറ്റ് സാക്ഷികളെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്‍ ഒഴിവാക്കിയിരുന്നു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് കേസില്‍ വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.